DCBOOKS
Malayalam News Literature Website

സുഗതകുമാരിയുടെ വാഴുവേലില്‍ തറവാടിന്റെ പുനര്‍നിര്‍മാണം അവസാനഘട്ടത്തില്‍

കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ആറന്മുള കിഴക്കേനടയിലെ എഴുനൂറ് വര്‍ഷത്തിലധികം പഴക്കമുള്ള വാഴുവേലില്‍ തറവാടിന്റെ പുനര്‍നിര്‍മാണം അവസാനഘട്ടത്തില്‍. സംസ്ഥാന പുരാവസ്തുവകുപ്പാണ് തറവാടിന്റെ പഴയ തനിമ നിലനിര്‍ത്തിക്കൊണ്ട് പുനര്‍നിര്‍മിക്കുന്നത്.

സുഗതകുമാരിയുടെ ആറന്‍മുളയിലെ വാഴുവേലില്‍തറവാട് ജീര്‍ണാവസ്ഥയില്‍ എത്തിയതോടെയാണ് പുരാവസ്തുവകുപ്പ് സംരക്ഷിക്കാന്‍ തീരുമാനിച്ചത്. ഒരു നൂറ്റാണ്ടിലെ രണ്ട് പ്രളയം തറവാട് അതിജീവിച്ചെങ്കിലും തടികളെല്ലാം ജീര്‍ണിച്ചതോടെയാണ് പുനര്‍നിര്‍മാണം ആരംഭിച്ചത്.

ആറന്മുള ക്ഷേത്രത്തിലുള്ള വിഗ്രഹം നേരത്തെ സൂക്ഷിച്ചിരുന്നതടക്കം നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് ഭാഗഭാക്കായ തറവാടാണിത്. തിരുവിതാംകൂറില്‍ സ്ത്രീകളില്‍ ആദ്യ സംസ്‌കൃത എംഎ ബിരുദധാരിയായ കാര്‍ത്ത്യായനിയമ്മ, ഭര്‍ത്താവ് ബോധേശ്വരന്‍, വിദ്യാഭ്യാസവിദഗ്ദയായ ഡോ.ഹൃദയകുമാരി, കവിയത്രി സുഗതകുമാരി, കവിയത്രിയും യാത്രാവിവരണ കൃതികളുടെ കര്‍ത്താവുമായ ഡോ.സുജാതാദേവി തുടങ്ങിയ പ്രതിഭകള്‍ താമസിച്ച ഈ തറവാട് കേരളത്തിന്റെ സ്വാതന്ത്രസമരചരിത്രത്തെയും സാഹിത്യ സാംസ്‌കാരിക രംഗങ്ങളെയും ഏറെ സ്വാധീനിച്ച ഇടമാണ്.

Comments are closed.