DCBOOKS
Malayalam News Literature Website

സുശാന്ത് യാത്ര പറഞ്ഞിട്ട് ഒരു വർഷം!

ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ ആകസ്മിക വേർപാടിന് ഒരു വയസ്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ബോളിവുഡിനേയും രാജ്യത്തേയും ഒന്നാകെ പിടിച്ചു കുലുക്കി നടൻ സുശാന്ത് സിംഗ് രജ്പുത്ത് ലോകത്തോട് വിടപറയുന്നത്. മുംബൈയിലെ വസതയിൽ മരിച്ച നിലയിൽ താരത്തെ കണ്ടെത്തുകയായിരുന്നു.

പല സിനിമകളിലും ജൂനിയർ നടനായി വേഷമിട്ടായിരുന്നു സുശാന്തിന്റെ തുടക്കം. നൃത്തരംഗങ്ങളിൽ പിൻനിരയിൽ എവിടെയോ നിന്ന് സ്‌ക്രീനിൽ ഇടം കിട്ടാതെ അലഞ്ഞ സുശാന്തിന് ‘ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ്’ എന്ന ചേതൻ ഭഗത് നോവലിന്റെ ദൃശ്യരൂപമായ ‘കൈപോചെ’ എന്ന സിനിമയാണ് വഴിത്തിരിവായത്. ക്രിക്കറ്റ് പ്രേമിയായ യുവാവിന്റെ വേഷം ചെയ്‌ത ആ സിനിമ ബോക്‌സ്ഓഫിസ് വിജയമായി. പിന്നീട് പുറത്തിറങ്ങിയ ശുദ്ധ് ദേശി റൊമാൻസ് ശരാശരി വിജയത്തിൽ ഒതുങ്ങി. എന്നാൽ 2014ൽ അമീർഖാൻ നായകനായ ‘പികെ’യിൽ അനുഷ്‌ക ശർമ്മയുടെ കാമുകനായി വേഷമിട്ടു ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നിന്റെ ഭാഗമാവാൻ സുശാന്തിന് സാധിച്ചു.

ബോളിവുഡിലെ പ്രമുഖരുൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമെല്ലാം പിന്നാലെ ഉയർന്നു. ഇന്ത്യൻ സിനിമാലോകത്തെ ശ്രദ്ധേയനായ യുവതാരം വിട പറഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് അവശേഷിക്കുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ചാർജ് ഷീറ്റ് ഇതുവരെയും സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടില്ല.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.