DCBOOKS
Malayalam News Literature Website

എസ് ഹരീഷിന്റെ ആഗസ്റ്റ് 17; മലയാളത്തിലെ അപൂർവ്വ നോവലെന്നു രമേശ്‌ ചെന്നിത്തല

എസ്.ഹരീഷിന്റെ ‘ആഗസ്റ്റ് 17’ എന്ന ഏറ്റവും പുതിയ നോവൽ ചരിത്രത്തേയും രാഷ്ട്രീയത്തേയും എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തോടെ ഫിക്ഷനിൽ കൊണ്ടുവരാനുളള രസകരമായ ദൗത്യത്തിന്റെ വായനയെന്നു രമേശ്‌ ചെന്നിത്തല. ഒരു പക്ഷേ മലയാളത്തിൽ ഇത്തരം ഒരു നോവൽ അപൂർവമാണെന്നും അതിരുകളില്ലാതെ എങ്ങനെ എഴുതാം എന്ന് കൃതഹസ്തനായ എസ്.ഹരീഷ് തെളിയിക്കുന്നുവെന്നും ഒരു സ്വകാര്യ മാധ്യമത്തോട് നോവലിന്റെ വായനാനുഭവം പങ്കുവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ആഗസ്റ്റ് 17 എന്ന നോവൽ ഇതോടകം തന്നെ മൂന്നാമത്തെ പതിപ്പിൽ എത്തി.

നമ്മൾ ജീവിക്കുന്ന ദേശത്തിന്റെയും കാലത്തിൻറേയും പ്രതിചരിത്രമാണ് (alternate history) ആഗസ്റ്റ് 17 എന്ന നോവൽ. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കാതെ സ്വതന്ത്ര രാജ്യമായി എന്ന് എഴുത്തുകാരൻ ഭാവന ചെയ്യുന്നു. അതിലേക്ക് നയിച്ച ചരിത്രസംഭവങ്ങളെ ഇഷ്ടാനുസരണം മാറ്റിമറിക്കുന്നു. അതിനുശേഷം തലകീഴായി മറിഞ്ഞ ലോകത്തെ ഇരുണ്ട ചിരിയോടെ കാണുന്നു. കാമത്തേയും പ്രണയത്തേയും പലായനത്തേയും അധികാരത്തോട് ചേർത്ത് നിർത്തുന്നു. മലയാളിയുടെ വലിയ എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും തങ്ങൾ അണിയാത്ത വേഷങ്ങളിൽ ഈ നോവലിൽ പകർന്നാടുകയാണ്. പരിധികളില്ലാതെ ഭാവന ചെയ്യാൻ മാത്രം സ്വതന്ത്രനാണ് എഴുത്തുകാരൻ എന്ന് പ്രഖ്യാപിക്കുകയാണ് ആഗസ്റ്റ് 17.

 

പുസ്തകം ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Comments are closed.