DCBOOKS
Malayalam News Literature Website

ഷേക്സ്പിയർ ശവക്കുഴിയിൽ കിടന്നു പല്ലിറുമ്മുകയാണോ, പൊട്ടിച്ചിരിക്കുകയാണോ?: ജോജിക്കെതിരെ സച്ചിദാനന്ദൻ

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന ചിത്രത്തിനെതിരേ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ദിലീഷ് ജോജി ഒരുക്കിയിരിക്കുന്നത്. എന്നാൽ‌ ചിത്രത്തിന് മികച്ച ഒരു എന്റർടൈനർ പോലുമാകാൻ സാധിച്ചില്ലെന്നും ഷേക്സ്പിയർ ശവക്കുഴിയിൽ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ലെന്നും മാക്ബെത്തിന്റെ പ്രാകൃതമായ ആവിഷ്കകാരം മാത്രമായി ജോജി ചുരുങ്ങിയെന്നും കവി കുറിക്കുന്നു.

സച്ചിദാനന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്  

ദിലീഷ് പോത്തന്റെ ‘ജോജി’ കണ്ടു. ദിലീഷിന്റെ
കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല് അല്പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. Scroll.in ലെ നിരൂപണവും കണ്ടിരുന്നു. തുടക്കത്തില് തന്നെ മക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല് അസഹ്യമാക്കി. പ്രത്യേകിച്ചും വിശാല് ഭരദ്വാജിന്റെ “മക്ബൂല് ” പോലുള്ള അനുവര്ത്തനങ്ങള് കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല entertainer പോലും ആകാന് കഴിഞ്ഞില്ല. ഷേക്സ്പിയര് ശവക്കുഴിയില് കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന് രാജാവിന് പകരം വരുന്ന എസ്റ്റേറ്റ്‌ മുതലാളിയുടെ മടിയനായ മകന്റെ ധനാര്ത്തിയുടെ പ്രാകൃതമായ ആവിഷ്കാരമായി ചുരുങ്ങി.( ആ പ്രേത ദര്ശനം തരക്കേടില്ല.) ഏതു ധനികഗൃഹത്തിലും നടക്കാവുന്ന , അനേകം സിനിമ കളില് കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്ഷത്തിന്റെയും playing-out മാത്രം. പ്രശ്നം വിശദാംശങ്ങളില് അല്ല, concept-ല് തന്നെയാണ്, അതിനാല് അഭിനേതാ ക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല.

Comments are closed.