DCBOOKS
Malayalam News Literature Website

പുനലൂർ രാജന്റെ ജീവിത വഴിയിലൂടെ…!

 

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജന് നാട് വിടചൊല്ലിയത് ഏറെ വേദനയോടെയാണ്. തിരുവണ്ണൂരിലെ ‘സാനഡു’ വീട്ടിൽ ശനിയാഴ്ച പുലർച്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹം പകര്‍ത്തിയ അനേകക്കണക്കിന് ചിത്രങ്ങള്‍ പക്ഷേ ഇവിടെ ബാക്കിയുണ്ട്. രാഷ്‍ട്രീയക്കാര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍ അവരുടെയൊക്കെ പല ഭാവത്തിലുള്ള ചിത്രങ്ങള്‍ പുനലൂര്‍ രാജന്‍റെ ക്യാമറയില്‍ ജീവനോടെ പകര്‍ത്തിവയ്ക്കപ്പെട്ടു.

1963ൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായാണ് കോഴിക്കോട്ടെത്തുന്നത്. പിന്നീട് കോഴിക്കോടിെൻറ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ കാമറയും നെഞ്ചോടുചേർത്ത് നിറസാന്നിധ്യമായി. വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ തുടങ്ങിയ സാഹിത്യ പ്രതിഭകളുടെ എണ്ണമറ്റ അപൂർവ ചിത്രങ്ങൾ പകർത്തിയിരുന്നു. എം.ടിയുടെ കാലം, ബഷീർ: ഛായയും ഓർമയും എന്നീ പുസ്തകങ്ങളെഴുതി. പ്രശസ്തമായ സോവിയറ്റ്ലാൻഡ്-നെഹ്റു അവാർഡ് നേടിയിട്ടുണ്ട്. 1994ലാണ് സർവിസിൽനിന്ന് വിരമിച്ചത്. സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ ക്യാമറയാണ് അദ്ദേഹത്തിന്റേത്.

1963-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി എത്തിയതോടെ അദ്ദേഹം കോഴിക്കോടൻ ജീവിതത്തിന്റെ ഭാഗമായി. 1994-ൽ വിരമിച്ചു. സ്‌കൂൾ പഠനകാലത്തുതന്നെ വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകനായിരുന്ന രാജൻ കോഴിക്കോട്ടെത്തിയതോടെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി. ബഷീറിയൻ നർമ്മം പ്രതിഫലിക്കുന്നതുൾപ്പെടെ എണ്ണമറ്റ ‘സുൽത്താൻ ചിത്ര”ങ്ങളുണ്ട് പുനലൂർ രാജന്റേതായി.

തിക്കോടിയൻ, പട്ടത്തുവിള കരുണാകരൻ, ഉറൂബ്, കെ.എ. കൊടുങ്ങല്ലൂർ, എസ്.കെ. പൊറ്റെക്കാട്ട്, എം.ടി. വാസുദേവൻ നായർ, വി. അബ്ദുല്ല, എൻ.പി. മുഹമ്മദ് തുടങ്ങിയവരുമായൊക്കെ അടുക്കാനും അവരുടെ അനശ്വരമുഹൂർത്തങ്ങൾ പകർത്താനും രാജന് അവസരമുണ്ടായി. ടി. ദാമോദരൻ, പി.എ. ബക്കർ, പവിത്രൻ, ജോൺ എബ്രഹാം, ചെലവൂർ വേണു തുടങ്ങിയവരുമായും അടുത്ത ബന്ധമുണ്ടായി.

സ്വന്തമായി സിനിമയെടുക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റ് പാർട്ടി സിനിമാപഠനത്തിനായി രാജനെ റഷ്യയിലേക്കയച്ചു. മോസ്‌കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രഫിയിൽ മൂന്നുകൊല്ലം അദ്ദേഹം സിനിമാട്ടോഗ്രഫി പഠിച്ചു. കെ.പി.എ.സി. യുടെ നേതൃത്വത്തിലാണ് സിനിമയുണ്ടാക്കാൻ ശ്രമം നടന്നത്. പഠനം പൂർത്തിയാക്കി രാജൻ നാട്ടിൽ തിരിച്ചെത്തിയെങ്കിലും പാർട്ടി അപ്പോഴേക്കും സിനിമാമോഹം ഉപേക്ഷിച്ചിരുന്നു.

 

Comments are closed.