DCBOOKS
Malayalam News Literature Website

സ്‌കൂളുകളിലും കോളജുകളിലും തന്റെ കവിത പഠിപ്പിക്കരുതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

സ്‌കൂളുകളിലും കോളജുകളിലും തന്റെ കവിത പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അക്കാദമിക് ആവശ്യങ്ങള്‍ക്ക് തന്റെ കവിതയെ ദുര്‍വിനിയോഗം ചെയ്യരുതെന്നും എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചുള്ളിക്കാട് വ്യക്തമാക്കി.

അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് വാരിക്കോരി മാര്‍ക്ക് കൊടുക്കുകയും അവരെ പഠിപ്പിക്കാന്‍ ആവശ്യമായ യോഗ്യതക്കപ്പുറം മറ്റ് വഴികളിലൂടെ അധ്യാപകരാകന്നവരും മലയാള ഭാഷയെ നശിപ്പിക്കുകയാണെന്നും ചുളളിക്കാട് ചൂണ്ടിക്കാട്ടി. മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയസ്വാധീനം,സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ അദ്ധ്യാപകരായി നിയമിക്കുന്നു.അബദ്ധപ്പഞ്ചാംഗങ്ങളായ മലയാളപ്രബന്ധങ്ങള്‍ക്കുപോലും ഗവേഷണബിരുദം നല്‍കുന്നു. തുടങ്ങിയ കാരണങ്ങള്‍കൊണ്ടാണ് തന്റെ കവിത പാഠ്യവിഷയത്തില്‍ നിന്നും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കവിയുടെ വാക്കുകള്‍;

സ്‌കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും എന്റെ കവിത പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്‍നിന്നും എന്റെ രചനകളെ ഒഴിവാക്കണം. എന്റെ കവിതയില്‍ ഗവേഷണം അനുവദിക്കരുത്.അക്കാദമിക് ആവശ്യങ്ങള്‍ക്ക് എന്റെ കവിതയെ ദുര്‍വിനിയോഗംചെയ്യരുത്.

അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാര്‍ക്കുകൊടുത്ത് വിദ്യാര്‍ത്ഥികെളെ വിജയിപ്പിക്കുകയും അവര്‍ക്ക് ഉന്നതബിരുദങ്ങള്‍ നല്‍കുകയും ചെയ്യുന്നു.മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം,ജാതി,രാഷ്ട്രീയസ്വാധീനം,സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ അദ്ധ്യാപകരായി നിയമിക്കുന്നു.അബദ്ധപ്പഞ്ചാംഗങ്ങളായ മലയാളപ്രബന്ധങ്ങള്‍ക്കുപോലും ഗവേഷണബിരുദം നല്‍കുന്നു. തുടങ്ങിയ കാരണങ്ങള്‍കൊണ്ടാണ് അദ്ദേഹം തന്റെ കവിത പാഠ്യവിഷയത്തില്‍ നിന്നും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ കാരണം.

 

Comments are closed.