DCBOOKS
Malayalam News Literature Website

കോവിഡ് ബാധിതനായാൽ മണവും രുചിയും അറിയാൻ പറ്റാതാവുമോ?

Breaking! Medical Experts Say That Anosmia Which Is The Loss Of ...

🔼അമേരിക്കയിലെ സെൻ്റർ ഫോർ ഡിസീസസ് കൺട്രോൾ (CDC) കോവിഡ് 19 ലക്ഷണങ്ങളിൽ പുതുതായി 6 എണ്ണം കൂടി ചേർത്തു.

🔼അതിലൊന്നാണ് Anosmia അഥവാ മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടൽ.

🔸A. എന്തു കൊണ്ട് പുതുതായി ഈ കൂട്ടിച്ചേർക്കൽ ?

🔘കൊറോണ ബാധിതരായ പലരിലും മണം തിരിച്ചറിയാനുള്ള കഴിവ് താൽക്കാലികമായി നഷ്ടപ്പെടുന്നു പഠനങ്ങൾ വന്നിരുന്നു. എന്നാൽ പരിമിതമായ തെളിവുകളായിരുന്നതിനാൽ രോഗ നിർണ്ണയത്തിനുള്ള മാനദണ്ഡങ്ങളിലവ ഉൾപ്പെടുത്താതെ തുടരുകയായിരുന്നു.

🔘എന്നാൽ പിന്നീട് നിരവധി രാജ്യങ്ങളിലെ ( ഇറ്റലി, ജർമനി, സ്പെയിൻ, സൗത്ത് കൊറിയ, ചൈന ഇത്യാദി രാജ്യങ്ങളിൽ നിന്നെല്ലാം റിപ്പോർട്ടുകളുണ്ട്.) കോവിഡ് രോഗികളുടെ ലക്ഷണങ്ങൾ നിരീക്ഷിച്ചപ്പോഴാണ് ഗന്ധത്തിലും രുചിയിലും കുറവ് വരുന്നതായി കൂടുതൽ സ്ഥിരീകരണമായത്.

🔘വ്യാപകമായി പരിശോധന നടത്തിയ സൗത്ത് കൊറിയയിൽ 30 ശതമാനം രോഗികളും പ്രധാന ലക്ഷണമായി ഘ്രാണ ശേഷി കുറവ് ആണ് പറഞ്ഞിരിക്കുന്നത്.

🔘സമാന നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ യു കെ യിലെ ഈ എൻ ടി അസോസിയേഷൻ, AAO HNS എന്നിവ കോവിഡ് രോഗലക്ഷങ്ങളിൽ ഘ്രാണ ശേഷിക്കുറവ്, രുചി ഇല്ലായ്മ എന്നിവ ചേർക്കണം എന്നു അഭിപ്രായപ്പെട്ടിരുന്നു.

🔘കൊറോണ എങ്ങനെയാണ് ഗന്ധത്തെ ബാധിക്കുന്നത് എന്ന് കൃത്യമായി അറിയാനും, ഈ വൈറസിന് മറ്റു വൈറസുകളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ പ്രവർത്തനമുണ്ടോ എന്നൊക്കെ അറിയാൻ കൂടുതൽ പഠനങ്ങളും തെളിവുകളും ലഭ്യമാകേണ്ടതുണ്ട്.

🔘മിക്കവരിലും തുടക്കത്തിൽതന്നെ ഈ ലക്ഷണങ്ങൾ കാണുന്നുണ്ട്. സാധാരണ ഗതിയിൽ രോഗം മാറുന്നതോടെ മണം അറിയാനുള്ള ശേഷി തിരികെ കിട്ടുകയാണ് പതിവ്.

ലക്ഷണങ്ങളുടെ ലിസ്റ്റിൽ ഇതും ചേർക്കുന്നത് കൊണ്ടുണ്ടാവുന്ന മാറ്റമെന്താണ്?

➡️ലക്ഷണങ്ങളുടെ ലിസ്റ്റിൽ ഇത് പെടുന്നതോടെ,
ഇത്തരം രോഗികളെ ഡോക്ടർമാർക്ക് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യാം. കൂടുതൽ രോഗവ്യാപനം ഉണ്ടാവാതെ ഇത് സഹായിക്കും.

➡️ചിലർക്ക് മറ്റൊരു ലക്ഷണങ്ങളുമില്ലാതെ, മണം അറിയാനുള്ള കഴിവ് കുറയുന്നത് മാത്രമായി കോവിഡ് വന്നു പോകാം എന്നും നിരീക്ഷണങ്ങളുണ്ട്.

➡️നമ്മുടെ സർക്കാരിൻ്റെ മാനദണ്ഡങ്ങളിൽ ഇതുവരെ ഇത് ചേർത്തിട്ടില്ല, വഴിയേ ചേർത്തേക്കും.

➡️എന്നിരിക്കിലും മൂക്കിൽ ദശയോ, തലയ്ക്ക് പരുക്കു കളോ, കീമോതെറാപ്പി പോലുള്ള മരുന്നുകളുടെ ഉപയോഗമോ ഇല്ലാത്ത വ്യക്തിക്ക് പെട്ടെന്ന് ഗന്ധം / രുചി അറിയാനുള്ള ശേഷി നഷ്ടപ്പെടുന്നുണ്ടെങ്കിൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ സ്വയം ഐസോലെഷനിൽ ആവുന്നത് നമ്മുടെ നാട്ടിലും പരിഗണിക്കേണ്ടതുണ്ട്.

🔸B. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്

🔆ഒരു ജലദോഷം വരുമ്പോൾ താൽക്കാലികമായി മണം അറിയാനുള്ള ശക്തി നഷ്ടപ്പെട്ട അനുഭവമില്ലാത്തവർ ആരും തന്നെ കാണില്ല.
സാധാരണഗതിയിൽ വൈറൽ രോഗബാധയിൽ നിന്നും മൂക്കിലെ ശ്ലേഷ്മ സ്തരം രണ്ടാഴ്ചക്ക് ഉള്ളിൽ പൂർവസ്ഥിതിയിൽ ആവാറുണ്ട്.

🔆ഘ്രാണ ശക്തികുറവ് ലക്ഷണമായി അനുഭവപ്പെടുന്നതില് 40 ശതമാനത്തോളവും വൈറൽ രോഗങ്ങൾ കാരണം ആണ്.

🔆സമാന പ്രതിഭാസം തന്നെ ഇവിടെയും, കൊറോണ വൈറസ് മൂക്കിനുള്ളിൽ ഉയർന്ന തോതിൽ കാണപ്പെടാറുണ്ട്.

കൊറോണ രോഗബാധയിൽ ഇത് എങ്ങനെ ഉണ്ടാകുന്നു എന്നതിന് ശാസ്ത്രീയ വശങ്ങൾ പലരീതിയിൽ വിവരിക്കപ്പെടുന്നുണ്ട്.

🔆മൂക്കിനുള്ളിൽ ഏറ്റവും ഉപരി ഭാഗത്തുള്ള ശ്ലേഷ്മ സ്തരത്തിലാണ് ഗന്ധം അറിയുന്നതിനുള്ള സംവേദന കോശങ്ങൾ സ്ഥിതിചെയ്യുന്നത്.

രണ്ട് പ്രധാന നിഗമനങ്ങളാണുള്ളത്,

🔹1. മൂക്കിനുള്ളിലെ ശ്ലേഷ്മ സ്തരത്തിൽ ഉണ്ടാവുന്ന നീർക്കെട്ടലാണ് ഇതിന് കാരണമെന്നും,
കോശങ്ങൾ പൊഴിഞ്ഞു പോകുന്നതിനാൽ ആണെന്നും,

🔹2. ഗന്ധത്തിന്റെ നാഡിയെ നേരിട്ട് ബാധിക്കുന്നത് ആകാം മറ്റൊന്ന്.

രുചി അറിയാൻ പറ്റാത്തതിൻ്റെ കാരണങ്ങൾ ?

ഇതും പല രീതിയിൽ വിവക്ഷിക്കപ്പെടുന്നുണ്ട്,

🌟രുചിയറിയുന്ന പ്രക്രിയ എന്നത് മണവും കൂടെ കൂടിച്ചേർന്ന ഒന്നാണ് എന്നും, ഉപ്പ് എരിവ് മധുരം പോലെയുള്ളവ മണമില്ലാതെ എളുപ്പം തിരിച്ചറിയാമെങ്കിലും മറ്റു ഫ്ലേവറുകൾ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒന്നാണത്രേ മണം.
🌟ആയതിനാൽ ഈ രുചിയിൽ ഉണ്ടാകുന്ന വ്യത്യാസം മണം അറിയാനുള്ള കഴിവ് കുറയുന്നതുമായി ബന്ധപ്പെട്ട ഉണ്ടാകുന്നതാണ് എന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

🌟ഗന്ധവും രുചിയും തമ്മിലുള്ള സംവേദന വഴികൾ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഗന്ധത്തിൽ ഉള്ള വുത്യാസം രുചിയേയും ബാധിക്കും അതിനാൽ തന്നെ രുചിവ്യത്യാസവും കോവിഡ് ലക്ഷണം ആയി പറയുന്നുണ്ട്.

💟പുതുതായി കൂട്ടിച്ചേർത്ത മറ്റ് ലക്ഷണങ്ങൾ കൂടി പറഞ്ഞ് നിർത്താം. വിറയൽ, പേശി വേദന, തലവേദന, തൊണ്ടവേദന എന്നിവയാണ് അവ.

എഴുതിയത്: ഡോ: നീതു ചന്ദ്രൻ & ഡോ: ദീപു സദാശിവൻ

Info Clinic

Comments are closed.