DCBOOKS
Malayalam News Literature Website

സജി ചെറിയാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു. 20956 ആണ് സജി ചെറിയാന്റെ ഭൂരിപക്ഷം. 1987ല്‍ മാമ്മന്‍ ഐപ്പിന് ലഭിച്ച 15703 ആയിരുന്നു എല്‍ഡിഎഫിന് ചെങ്ങന്നൂരില്‍ ലഭിച്ച വലിയ ഭൂരിപക്ഷം. 66861 വോട്ടുകള്‍ എല്‍.ഡി.എഫിനു ലഭിച്ചു. 46084 യുഡിഎഫും 35084 വോട്ടുകള്‍ എന്‍.ഡി.എയും നേടി. എല്‍.ഡി.എഫും യു.ഡി.എഫും വോട്ട് ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ എന്‍ഡിഎയുടെ വോട്ടുകള്‍ കുറഞ്ഞു.

കേരളത്തില്‍ വരാനിരിക്കുന്ന ഇടതുപക്ഷ മുന്നണിയുടെ അഭൂതപൂര്‍വമായ മുന്നേറ്റത്തിന്റെ തുടക്കമാണ് ചെങ്ങന്നൂരില്‍ ഉണ്ടായിരിക്കുന്നതെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ലഭിച്ചിരിക്കുന്നത് വലിയ പിന്തുണയാണ്. ഇടതുപക്ഷ മുന്നണി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കാന്‍ മാധ്യമങ്ങളടക്കം ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിജയമെന്നതും ശ്രദ്ധേയമാണ് സജി ചെറിയാന്‍ പറഞ്ഞു.

കഴിഞ്ഞ കാലങ്ങളില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും അനുഭാവികളായിരുന്നവര്‍ പോലും ഇത്തവണ എല്‍ഡിഎഫിന് വോട്ട് ചെയ്തു. അതും ഈ മുന്നേറ്റത്തിന് കാരണമായെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

 

Comments are closed.