DCBOOKS
Malayalam News Literature Website

ശുദ്ധവര്‍ഗ്ഗവും സങ്കരവര്‍ഗ്ഗവും

മധുസൂദന്‍. വി

ഗോത്രങ്ങളെ പറ്റി, ഗോത്രീയതയെ പറ്റി, അതു പകരുന്ന സ്വത്വബോധത്തെ പറ്റി, സ്വത്വ
ബോധത്തിലൂടെ നേടുന്ന ആത്മവിശ്വാസത്തെ പറ്റി ഒക്കെയും ആഴത്തില്‍ അപഗ്രഥനം
ചെയ്യുന്ന ഗ്രന്ഥമാണ് ‘ട്രൈബ്‌സ് ‘. ആധുനിക ലോകത്തിലെ രാഷ്ട്രീയ ഗോത്രീയതയുടെ അപകടങ്ങള്‍ എടുത്തുകാട്ടുകയാണ് ലാമി. ഗോത്രബോധമായി വളര്‍ത്തിയെടുത്ത രാഷ്ട്രീയകുടിപ്പക മാനവികതയുടെ മുഖം വികൃതമാക്കുന്ന ചരിത്രം മുന്നിലുള്ളവര്‍ക്ക്
ലാമിയെ എളുപ്പം ഉള്‍ക്കൊള്ളുക സാധ്യമാണ്.

ഒരേ സമയം നല്ല സമൂഹത്തെ സൃഷ്ടിക്കുവാനും സംഹരിക്കുവാനും ശേഷിയുള്ള പ്രതിഭാസമാണ് ഗോത്രീയത. ഒറ്റ പൂവ് പൂന്തോട്ടമാവാത്തതുപോലെ ഒരു ഗോത്രം സമൂ
ഹവുമാവുന്നില്ല. മനുഷ്യന്‍ സാമൂഹിക ജീവിയാവുമ്പോള്‍ ഗോത്രത്തിനു
പുറത്തുള്ള ഗാത്രങ്ങളെ ഉള്‍ക്കൊള്ളുവാന്‍ കഴിയണം. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ എവിടെയോ കഴിഞ്ഞ, ഒരു സ്‌കോളര്‍ഷിപ്പിന്റെ ബലത്തില്‍ ബ്രിട്ടനിലെ പ്രമുഖ വിദ്യാലയത്തില്‍ പ്രവേശനം ലഭിച്ച ഒരു കറുത്തവര്‍ഗ പയ്യന്, സമ്പന്ന സാഹചര്യങ്ങളില്‍ നിന്നുവന്ന മറ്റു കുട്ടികളൊക്കെയും അസാധാരണ പ്രതിഭകളൊന്നുമായിരുന്നില്ല അവരെല്ലാം തന്നെപ്പോലെ തന്നെയാണെന്നു മനസ്സിലായതുതന്നെ എത്രയോ കാലം കഴിഞ്ഞിട്ടാണ്. അന്നത്തെ ആ പയ്യനാണ് പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലൂടെയും ഹാര്‍വാഡ് ലോ സ്‌കൂളിലെ ആദ്യ ബ്ലാക്ബ്രിട്ടനായും അറിയപ്പെടുന്ന ബാരിസ്റ്ററും അധ്യാപകനും എഴുത്തുകാരനും മനുഷ്യാവകാശപ്രവര്‍ത്തകനും ഒടുവില്‍ ടോട്ടന്‍ഹാമിനെ pachakuthiraപ്രതിനിധീകരിക്കുന്ന ലെയ്ബര്‍ പാര്‍ടി എം.പിയും ഒക്കെയായി വളര്‍ന്ന ഡേവിഡ് ലാമി.

ആഫ്രിക്കന്‍ നേതാവ് മാര്‍ക്കസ് ഗാര്‍വിയുടെ വാക്കുകളില്‍ ”അവരുടെ മുന്‍കാല ചരിത്രത്തെയും ഉത്ഭവത്തെയും സംസ്‌കാരത്തെയും കുറിച്ച് അറിവില്ലാത്ത ഒരു ജനതവേരുകളില്ലാത്ത ഒരു വൃക്ഷം പോലെയാണ്”. എന്നാല്‍ തന്റെ പൂര്‍വ്വികരുടെ ചരിത്രത്തെ പറ്റിയും ലാമി ആകുലപ്പെടുന്നുണ്ട്. ഗതകാല സാംസ്‌കാരിക വൈവിധ്യങ്ങളെ വെടക്കാക്കി തനിക്കാക്കി ‘വെള്ളപൂശി’യതാണ് വെള്ളക്കാരന്റെ ചരിത്രം എന്നു വരുമ്പോള്‍ ഗതകാലസ്മരണയില്‍ കറുത്തവന്റെ അന്തരംഗം അഭിമാന പൂരിതമാവുക എളുപ്പമല്ല.ലാമിയുടെ കറുത്തവന്റെ സ്ഥാനത്ത് നമുക്ക് നമ്മെത്തന്നെ വച്ചുനോക്കാം, യാഥാര്‍ത്ഥ്യം മറ്റൊന്നാവുകയില്ല. ദേശാഭിമാനപരം എന്നു വിശേഷിപ്പിക്കപ്പെടുന്നതിന് യഥാര്‍ത്ഥ മൂല്യം കൈവരിക ദേശാപമാനം എന്തായിരുന്നുവെന്ന് തിരിച്ചറിയപ്പെടുമ്പോഴാണ് എന്നു വാദിക്കുകയാണ് ഡേവിഡ് ലാമി, അദ്ദേഹത്തിന്റെ ‘ട്രൈബ്‌സ്’ എന്ന പുസ്തകത്തിലൂടെ. ഗോത്രീയത എങ്ങിനെ സമൂഹത്തെ നിര്‍മ്മിക്കുന്നൂവെന്നും തകര്‍ക്കുന്നുവെന്നും അദ്ദേഹം ചരിത്രത്തെ ആശ്രയിച്ച് സമര്‍ത്ഥിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന് അത്ര
മേല്‍ ആത്മവിശ്വാസം പകരുന്നതാണ് സ്വത്വബോധം, സ്വന്തം വേരുകളെ പറ്റിയും സംസ്‌കാരത്തെ പറ്റിയുംഉള്ള തിരിച്ചറിവ്. സംസ്‌കാരസമൃദ്ധമായ ഗതകാലസ്മൃതികളെ മായ്ച്ചുകളയുവാനാണ് എവിടെയും ചരിത്രത്തെ വെള്ളപൂശുന്നതും വളച്ചൊടിക്കുന്നതും. ആത്മവിശ്വാസത്തിനു പകരം അടിമബോധം വളര്‍ത്തിയെടുക്കുവാനുള്ള കൃത്യമായ സില
ബസായിരുന്നു ചരിത്രത്തെ രേഖീയമായി റദ്ദുചെയ്യല്‍. ഭാഗികമായി ആത്മകഥാംശം, സാംസ്‌കാരികം, പിന്നെരാഷ്ട്രീയവിശകലനമെന്ന മൂന്നു തലസ്പര്‍ശിയായ ലാമിയുടെ പഠനമാണ് ‘ട്രൈബ്‌സ്’. ഗോത്രങ്ങളെ പറ്റി,ഗോത്രീയതയെ പറ്റി, അതു പകരുന്ന സ്വത്വബോധത്തെ പറ്റി, സ്വത്വബോധത്തിലൂടെ നേടുന്ന ആത്മവിശ്വാസത്തെ പറ്റി ഒക്കെയും ആഴത്തില്‍ അപഗ്രഥനം ചെയ്യുന്ന ഗ്രന്ഥമാണ്. ആധുനിക ലോകത്തിലെ രാഷ്ട്രീയ ഗോത്രീയതയുടെ അപകടങ്ങള്‍
എടുത്തുകാട്ടുകയാണ് ലാമി. ഗോത്രബോധമായി വളര്‍ത്തിയെടുത്ത രാഷ്ട്രീയകുടിപ്പക മാനവികതയുടെ മുഖം വികൃതമാക്കുന്ന ചരിത്രം മുന്നിലുള്ളവര്‍ക്ക് ലാമിയെ എളുപ്പം ഉള്‍ക്കൊള്ളുക സാധ്യമാണ്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

Comments are closed.