DCBOOKS
Malayalam News Literature Website

നിലവിളക്കു വിപ്ലവം: ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍ എഴുതിയ കഥ

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

വര: തോലില്‍ സുരേഷ്

അവന്റെയുള്ളിലെ പഴയ എസ്.എഫ്.ഐക്കാരന്‍ പിടഞ്ഞെണീക്കാന്‍ തുനിഞ്ഞതാണ്. സുകേശന്‍ വളരെ കഷ്ടപ്പെട്ട് അവനെ അടക്കിനിര്‍ത്തി.

ശ്രീ ഗുരുജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ബോര്‍ഡിനു പിന്നിലെ, ചുമരുകള്‍ മുഴുവന്‍ ചിത്രങ്ങള്‍കൊണ്ടലങ്കരിച്ച കെട്ടിടം കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു. കാവിവിരിയിട്ട വലിയ മേശയ്ക്കു മുകളില്‍ വിവിധതരം ബ്രഷുകളും പേനകളും പെന്‍സിലുകളും ഇട്ടുവച്ചിരിക്കുന്ന ബോക്‌സ്. പഴയ മലയാളസംഖ്യയിലുളള ടേബിള്‍ കലണ്ടര്‍. ഛത്രപതി ശിവജിയുടെ ചെറിയ ശില്പം. കൃഷ്ണന്റെ പ്രതിമയ്ക്കു മുന്നില്‍ വിളക്കു കത്തിക്കുകയായിരുന്നു ജയകൃഷ്ണന്‍മാഷ്. സാമ്പ്രാണി യുഴിഞ്ഞ് സ്റ്റാന്‍ഡില്‍ ഉറപ്പിച്ചശേഷം
ഏതൊക്കെയോ ധ്യാനശ്ലോകങ്ങള്‍ ഉറക്കെ ചൊല്ലി. വാതില്‍ക്കല്‍ മടിച്ചു നില്‍ക്കുന്ന സുകേശനെ കണ്ടതും അകത്തേക്കു ക്ഷണിച്ചു. ജിനദേവന്‍സാറ് പറഞ്ഞിട്ടു വന്നയാളാണെന്നറിഞ്ഞപ്പോള്‍ മനോഹരമായി പുഞ്ചിരിച്ചു.

‘ഇരിക്കൂ…”

Pachakuthira Digital Editionസുകേശന്‍ ഇരുന്നു. മേശയ്ക്കു പിന്നിലെ കസേരയില്‍ ജയകൃഷ്ണന്‍മാഷും.

അച്ഛന്‍ നമ്പൂതിരിയുടെ കൈയില്‍നിന്ന് സുകേശന്‍ ജീവിതമാര്‍ഗമെന്ന നിലയില്‍ പഠിച്ച പൂജാവിധികള്‍ ചെയ്തു കുറച്ചുകാലം തള്ളിനീക്കിയതിനുശേഷമാണ് ജയകൃഷ്ണന്‍ മാഷിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുവാന്‍ എത്തിയത്.

അമ്പലപ്പണിചെയ്തു കിട്ടുന്ന കാശിനുപുറമേ ഗണപതിഹോമം, ഭഗവത് സേവ, തിലഹോമം തുടങ്ങിയ ചില ചടങ്ങുകള്‍ ആവശ്യക്കാര്‍ക്കു നിര്‍വഹിച്ചുകൊടുത്തും അയാള്‍ പണം സമ്പാദിച്ചിരുന്നു. സുകേശന്‍ പൂജിച്ചിരുന്ന ക്ഷേത്രത്തില്‍ അക്കാലത്ത് ദര്‍ശനം നടത്തുവാന്‍ വന്നിരുന്ന സ്ത്രീജനങ്ങള്‍, വിശേഷിച്ചും പ്രായം ചെന്നവര്‍, വിഗ്രഹത്തിലേക്കു നോക്കി ഭക്തിപാരവശ്യതയോടെ നിന്നു പോയിരുന്നു.

”ജിനദേവന്‍ പറഞ്ഞപ്പഴാ എനിക്ക് ഓര്‍മ്മവന്നത്, അറപ്പുരക്കോവിലില്‍ ഒന്നൊന്നര വര്‍ഷംമുമ്പ് സുകേശനല്ലായിരുന്നോ മേല്‍ശാന്തി?”

”അതെ…”

”ങാ, അന്നൊരിക്കല്‍ സാംഘിക്കിനു വന്നപ്പോള്‍ ഞാനാ ക്ഷേത്രത്തില്‍ കയറിയിരുന്നു. ഭഗവാനെ അണിയിച്ചൊരുക്കിയിരിക്കുന്നതു കണ്ടപ്പോള്‍ ആരാ മേശാന്തീന്ന് ഞാനന്ന് തിരക്കി.

പൂര്‍ണ്ണരൂപം 2024 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

 

 

 

 

 

Comments are closed.