DCBOOKS
Malayalam News Literature Website

അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറായിരുന്നുവെന്ന് ഡ്രൈവറുടെ മൊഴി

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയായിരുന്നുവെന്ന് ഡ്രൈവര്‍ അര്‍ജ്ജുന്റെ വെളിപ്പെടുത്തല്‍. തൃശ്ശൂര്‍ മുതല്‍ കൊല്ലം വരെ താനും അതിനുശേഷം ബാലഭാസ്‌കറുമാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അര്‍ജ്ജുന്റെ മൊഴിയില്‍ പറയുന്നത്. ബാലഭാസ്‌കര്‍ കൊല്ലത്തുവെച്ചാണ് വാഹനം ഓടിച്ചുതുടങ്ങിയത്. ലക്ഷ്മിയും മകളും മുന്‍വശത്തെ സീറ്റിലായിരുന്നുവെന്നും അപകടമുണ്ടായപ്പോള്‍ താന്‍ ഉറങ്ങുകയായിരുന്നുവെന്നും അര്‍ജ്ജുന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരത്തിനടുത്ത് പള്ളിപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി തത്ക്ഷണം മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

Comments are closed.