അനുപമമായ ആഖ്യാന വൈഭവത്താല്‍ വിസ്മയിപ്പിക്കുന്ന 8 യാത്രാവിവരണങ്ങള്‍!

യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും യാത്ര പോകാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന മനോഹരമായ 8 യാത്രാവിവരണങ്ങളാണ് ഇന്നത്തെ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ റഷ് അവറിലൂടെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. കണ്ട കാഴ്ചകള്‍ മനോഹരം, കാണാത്തവ അതിമനോഹരം എന്നല്ലേ പറയാറ്. കാണാത്ത കാഴ്ചകളെ കണ്ടതുപോലെ തോന്നിപ്പിക്കുന്ന മനോഹരമായ 8 യാത്രാവിവരണങ്ങള്‍ 23% മുതല്‍ 25% വരെ വിലക്കുറവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.
ഇന്നത്തെ 8 കൃതികള്‍ ഇതാ!
സില്‍ക്ക് റൂട്ട്, ബൈജു എന്‍ നായര്‍ സഹസ്രാബ്ദാങ്ങളുടെ ചരിത്രമുറങ്ങുന്ന പുരാതന നഗരങ്ങളും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ദുരൂഹമരണം കൊണ്ട് ചരിത്രത്തില്‍ ഇടം പിടിച്ച താഷ്ക്കെന്റും അമീര്‍ ടിമൂറിന്റെ ജന്മദേശമായ സഹ്രിസബ്സും ഇതിലൂടെ അടുത്തറിയുന്നു. ചരിത്രത്താളുകളിലൂടെ മാത്രം കേട്ടറിഞ്ഞ കാര്യങ്ങള്‍ നമ്മുടെ അനുഭവങ്ങളും കാഴ്ചകളും ബോധ്യങ്ങളും ആയി മാറ്റുന്നതിന് എഴുത്തുകാരന് സാധിച്ചിരിക്കുന്നു. മികച്ച യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ബൈജു എന്‍ നായരുടെ ഏറ്റവും പുതിയ പുസ്തകം.
യാത്ര പറയാതെ, എം.വി ശ്രേയാംസ്കുമാര്‍
ക്യോട്ടോ ഓർഹാൻ പാമുക്കിന്റെ ഇസ്താംബുൾ പുഷ്കിന്റെയും ദസ്തയേവ്സ്കിയുടെയും ലെനിൻറയും സെൻറ് പീറ്റേഴ്സ്ബർഗ് കാട്ടാനകളുടെ നാടായ കസാനെ പ്രണയത്തിന്റെ താഴ്വരയായ ലുഗാനോ ഭൂമിയിലെ സ്വർഗം – സ്വിറ്റ്സർലൻഡ് മൂന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ മടിയിലൊളിപ്പിച്ചുവെച്ച വെള്ളച്ചാട്ടവിസ്മയം – ഇഗ്വാസു പുരാവൃത്തവും ചരിത്രവും കലയും കൂടിക്കലരുന്ന ഖജുരാഹോ ഓരോ യാത്രികനും മോഹിക്കുന്ന ദേശങ്ങൾ. ഓരോ സഞ്ചാരിയും കൊതിക്കുന്ന കാഴ്ചകൾ. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക വൻകരകളിലൂടെ… ഇന്ത്യയെന്ന വിസ്മയ ഭൂമിയുടെ നിഗൂഢ സൗന്ദര്യങ്ങളിലൂടെ… മുപ്പത്തഞ്ചിലേറെ യാത്രകൾ.
സംസ്കാരപഠനവും രാഷ്ട്രീയവും ഭാഷാബോധവും ഒരുമിച്ചു സംയോജിക്കുന്നത് അദ്ദേഹത്തിന്റെ യാത്രാനുഭവാഖ്യാനങ്ങളിലാണ്. എഴുത്തുപോലെ അദ്ദേഹത്തിന് സ്വയം പ്രകാശനമാർഗ്ഗമാണ് യാത്ര എന്നുപോലും പറയാം. വഴികളിൽനിന്നുകൂടി പിറക്കുന്നതാണ് രവീന്ദ്രന്റെ വാക്ക്. അഥവാ വാക്കും വഴിയും അത്ര വിഭിന്നമാണോ? വഴിനടക്കാനുള്ള കാലടികളെയും മൊഴിയുരയ്ക്കാനുള്ള വാക്കിനെയും ഒന്നിച്ചു സൂചിപ്പിക്കുന്നില്ലേ ‘പദം’ എന്ന മറ്റൊരു വാക്ക്?
ഹിമാലയത്തില്‍ ഒരു അവധൂതന്, പോള്‍ ബ്രണ്ടന്‍ 1930- കളില്‍ എഴുതപ്പെട്ട ഈ പുസ്തകം ഹിമാലയത്തിന്റെ ആത്മീയ ഔന്നത്യത്തിലേക്ക് നമ്മെ നയിക്കുന്നു. ഹിമാലയത്തിന്റെ പ്രകൃതി രമണീയതയ്ക്കും അപ്പുറം ഈ ആത്മീയാന്വേഷകന് ആനന്ദം ക്യുെത്തുന്നത് അവിടുത്തെ ആന്തരികമായ മൗനം ആത്മാവിന് നല്കുന്ന പുത്തനുണര്‍വ്വിലാണ്. മനുഷ്യമഹത്ത്വം, ശാസ്ത്രഗതി, സംസ്കാരം, പരിസ്ഥിതി, സാഹിത്യാദികലകള്‍, രാഷ്ട്രമീമാംസ, ഭക്ഷ്യവിജ്ഞാനം, ചരിത്രം, തത്ത്വശാസ്ത്രം, ധര്‍മ്മബോധം തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളും പോള്‍ ബ്ര്യുന് അന്വേഷണവിഷയമാക്കുന്നു. യാത്രയില്‍ താന്‍ കണ്ടെത്തിയചരിത്രപരമായ സത്യങ്ങള്‍ തീക്ഷ്ണമായ ചിന്തയാലും, ജീവത്തായ വീക്ഷണത്താലും ശുദ്ധീകരിച്ച് നിശ്ചയദാര്‍ഢ്യത്തോടും ലക്ഷ്യത്തോടുംകൂടി ലളിതമായി അവതരിപ്പിക്കുന്നു.
നൈല്‍ വഴികള്‍, ഡോ. ഹരികൃഷ്ണന് കണ്ണും ചെവിയും മനസ്സും പിടിച്ചുള്ള ഊര്‍ജ്ജസ്വലമായ
ഒരു യാത്രയുടെ കഥയാണ് ‘നിറമാര്‍ന്ന നൈല്‍വഴികള്‍. ഈജിപ്തിലൂടെയുള്ള ഡോ. ഹരികൃഷ്ണന്റെ യാത്രയെ അവിസ്മരണീയമായ വായനാനുഭവമാക്കുന്നത് അതിലേക്ക് ഒരേസമയം ചേര്‍ത്തിണക്കുന്ന ചരിത്രബോധവും നിരീക്ഷണപാടവവുമാണ്. ഒന്നിലേറെത്തവണ ഈജിപ്തിലൂടെ സഞ്ചരിച്ചിട്ടുള്ള എന്നെ ഡോ. ഹരികൃഷ്ണന്റെ ഗ്രന്ഥം പുതിയ അറിവുകളും തിരിച്ചറിവുകളും കൊണ്ട് ആനന്ദിപ്പിച്ചു.
ദേവഭൂമിയിലൂടെ, എം.കെ. രാമചന്ദ്രന് ദേവഭൂമി ഒരു സ്വപ്നഭൂമി പോലെ വശ്യസുന്ദരമാണ്.ഇവിടത്തെ ഓരോ അണുവിലും മുറ്റി നില്‍ക്കുന്നത് അഭൗമമായായ പ്രകൃതി സൗന്ദര്യമാണ്. സഞ്ചാരികള്‍ക്ക് എത്തിപ്പെടാന്‍ ഏറെക്കുറെ ദുഷ്ക്കരമാണെന്നത് ഇതിന്റെ മറ്റൊരു വശം.ഉത്തര്‍ഖണ്ഡിലൂടെ, കൈലാസ് മാനസസരസ്സ് യാത്ര, തപോഭൂമി ഉത്തര്‍ഖണ്ഡ്, ആദികൈലാസയാത്ര എന്നീ പുസ്തകങ്ങളുടെ രചയിതാവ് എം. കെ. രാമചന്ദ്രന്റ രചന.
വഴിപോക്കന്, സക്കറിയ ഒരു ആഫ്രിക്കന്‍ യാത്ര’ എന്ന വിഖ്യാതമായ യാത്രാവിവരണത്തിന് മുമ്പും അതിനു ശേഷവും സക്കറിയ നടത്തിയ ലഘു സഞ്ചാരങ്ങളുടെ പുസ്തകം. ഇതുവരെ സമാഹരിക്കാത്ത യാത്രാക്കുറിപ്പുകളും അഗ്നിപര്‍വതങ്ങളുടെ താഴ്വരയില്, നബിയുടെ നാട്ടില്‍, തടാകനാട് എന്നീ സഞ്ചാരകൃതികളും ഒരുമിച്ച് പ്രസിദ്ധീകരിക്കുന്നു. അനുപമമായ ആഖ്യാന വൈഭവത്താല്‍ വിസ്മയിപ്പിക്കുന്ന ഈ യാത്രാ സമാഹാരം മലയാളത്തിലെ യാത്രാസാഹിത്യത്തില്‍ മറ്റൊരു നാഴികക്കല്ല് ഉറപ്പിക്കുന്നു.

Comments are closed.