DCBOOKS
Malayalam News Literature Website

മാര്‍ച്ച് 24 ലോക ക്ഷയരോഗദിനം

നൂറ്റാണ്ടുകളായി ലോകമെങ്ങും കണ്ടുവരുന്ന ഒരു സാംക്രമികരോഗമാണ് ക്ഷയം. ത്വക്ക്, നട്ടെല്ല്, ശ്വാസകോശങ്ങള്‍ എന്നീ ശരീരഭാഗങ്ങളെ ക്ഷയം ബാധിക്കുന്നു. അമ്പതു കൊല്ലത്തിലേറെയായി ക്ഷയരോഗത്തിനു ഫലപ്രദമായ മരുന്നും വാക്സിനും ലഭ്യമാണ്. ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുകയാണ്.

1882ല്‍ ഹെന്റിച്ച് ഹെര്‍മന്‍ റോബര്‍ട്ട് കോക്ക് ക്ഷയരോഗാണുക്കളെ ആദ്യമായി വേര്‍തിരിച്ചെടുത്തു. 1839ല്‍ സൂറിച്ചിലെ ജെ എന്‍ ഷേന്‍ബീന്‍ എന്ന വൈദ്യശാസ്ത്ര പ്രൊഫസര്‍ ക്ഷയരോഗംമൂലം മരിച്ചവരുടെ ശരീരത്തില്‍ ചെറിയ മുഴകള്‍ ഉള്ളതായി കണ്ടുപിടിച്ചു. ഇതുമൂലം ഈ രോഗത്തിന് ടുബര്‍കുലോസിസ് എന്നു പേരിട്ടു. ക്ഷയരോഗപ്രതിരോധത്തിന് കാല്‍മെറ്റ്, ഗെറിന്‍ എന്നീ ഫ്രഞ്ചു ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ബിസിജി വാക്‌സിന്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നു. ക്ഷയരോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനും രോഗനിര്‍മാര്‍ജ്ജനത്തിനുമായി എല്ലാവര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗദിനമായി ആചരിച്ചുവരുന്നു. It’s time എന്നതാണ് ഈ വര്‍ഷത്തെ ലോക ക്ഷയരോഗദിന മോട്ടോ ആയി ലോകാരോഗ്യ സംഘടനം സ്വീകരിച്ചിരിക്കുന്നത്.

Comments are closed.