DCBOOKS
Malayalam News Literature Website

ടു ജി സ്‌പെക്ട്രം കേസില്‍ അന്തിമ വിധി; എ രാജയും കനിമൊഴിയും കുറ്റക്കരല്ല

ടു ജി സ്‌പെക്ട്രം കേസില്‍ അന്തിമ വിധി വന്നു. കേന്ദ്രമന്ത്രിയായിരുന്ന എ രാജയും കനിമൊഴിയും കുറ്റക്കാരല്ലെന്നാണ് വിധി. കസിലെ എല്ലാവരേയും വെറുതേ വിട്ടു.സി ബി ഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പ്രതികളെന്ന് പ്രോസിക്യൂഷന്‍ പറയുന്നവര്‍ക്കെതിരെ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. യു പി എ സര്‍ക്കാരിനെ പിടിച്ചുലച്ച.., രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കേസിലാണ് കോടതി കുറ്റക്കാരെന്ന് ആരോപണവിധേയരായവരെ വെറുതേവിട്ടത്.

2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് സി ബി ഐ പ്രത്യേക കോടതി ജഡ്ജി ഒ പി സെയ്‌നി വിധി പറഞ്ഞത്.സി ബി ഐ അന്വേഷിച്ച അഴിമതി കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേ് അന്വേഷിച്ച കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുമാണ് വിധി പറഞ്ഞു.

അനില്‍ അംബാനി, ഭാര്യ ടീന അംബാനി,കോര്‍പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയ ഉള്‍പ്പെടെ 153 സാക്ഷികളെ വിചാരണ വേളയില്‍ വിസ്തരിച്ചിരുന്നു. മൊബൈല്‍ കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം അനുവദിച്ചതില്‍ സര്‍ക്കാറിന് ഒരു ലക്ഷത്തി എഴുപത്തി ആറായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന സി എ ജി കണ്ടെത്തലാണ് കേസിന് ആധാരം. കേസിന്റെ വിചാരണ ഏപ്രില്‍ നാലിന് പൂര്‍ത്തിയായിരുന്നു.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക കോടതി രൂപീകരിച്ച് 2011 ഏപ്രില്‍ മാസം മുതല്‍ വാദം കേള്‍ക്കാന്‍ ആരംഭിച്ചത്.

Comments are closed.